മഴയിൽ കുരുത്തത്....
ഇടവപ്പാതിയിൽ ഇടതു വശം ചരിഞ്ഞ് ബെഞ്ചിൽ കിടന്നുറങ്ങുമ്പോൾ വലതു ചെവിയിലാണ് വെള്ളം വീഴുക പെട്ടന്ന് ഞെട്ടിയുണരുമ്പോൾ വായിലും വെള്ളം കയറിയിരിക്കും തുണിയും വാരിയെടുത്ത് ബെഞ്ച് വലിച്ചൊരു സൈഡിലിട്ട് ദേഷ്യത്തിൽ ഒതുങ്ങി നോക്കും പിന്നെ ഒന്ന്, രണ്ട് എന്നിങ്ങനെ എണ്ണി ഒന്നിച്ചു കൂട്ടിപ്പിടിച്ച് ഒരു വലിയാണ് ചിലപ്പോൾ തത്ക്കാലത്തെയ്ക്ക് നിൽക്കും എട്ടൊൻപതുമാസം തിരിഞ്ഞു നോക്കിയില്ലെന്ന പരാതിയിൽ ഓലക്കീറുകൾ പണിമുടക്കുമ്പോൾ നന്ദി പറയേണ്ടത് "പാള" കളെയാണ് വേനൽക്കാലം കാറ്റു തന്നു കഴിയുമ്പോൾ വിശറികൾക്ക് മോക്ഷം കിട്ടുന്നത് ഇടവപ്പാതിയിലെ മഴയിലലിയുമ്പോഴാണ് (വഴുവഴുത്ത പാളകൾക്ക് ഒരുതരം പുളി രുചിയാണ്) എന്താ മോനെ ഉറങ്ങിയില്ലേന്നു ചോദിച്ചപ്പോൾ ചങ്കു പൊട്ടിക്കാണുമോന്ന് ചോദിക്കാൻ ഇന്നവിടെ ആരുമില്ല (ഇരുട്ടത്ത് ചങ്കുപൊട്ടുന്നത് മിന്നൽ വെളിച്ചത്തിൽ കാണാമെന്നു വിചാരിച്ചാലും ഇടിയുടെ ശബ്ദത്തിൽ തേങ്ങലുകൾ നേർത്തലിഞ്ഞു പോയിരിക്കണം)